ജലമുദ്ര

“ചീറിയലറും അലയാഴിയാം വാക്യത്തിന്നു
കീഴ് വരയിട്ടപോലാം കനോലിക്കനാൽ”


ഭൂമിയുടെ അറ്റത്തേക്ക് എന്ന കവിതയിൽ പൊന്നാനിപ്പുഴയിൽനിന്ന് വെളിയങ്കോട്ടഴിയിലേക്കു പോകുന്ന കനോലിക്കനാലിനെ ഇടശ്ശേരി വർണ്ണിച്ചത് ഇങ്ങനെയാണ്. അലറുന്ന അലയാഴി എന്ന വാക്യത്തിന് ഇട്ട അടിവരയത്രേ കനാൽ! പ്രകൃതിയെഴുതിയ മഹാവാക്യത്തിന് മനുഷ്യനിട്ട അടിവര!

Continue reading ജലമുദ്ര

മണൽപ്പാവ

“ഇല്ല എന്നു നിഷേധിച്ച് ഉള്ളതിനെ ഇല്ലാതാക്കുകയും ഉണ്ട് എന്നാവർത്തിച്ച് ഇല്ലാത്തതിനെ ഉണ്മയാക്കുകയും ചെയ്യുന്ന ഒരിടത്ത് ഉണ്മയെന്ത്, ഇല്ലായ്മയെന്ത്!”
മണൽപ്പാവ / മനോജ് കുറൂർ.

ഉറകളിൽനിന്ന് പല കൈവഴികളായി വന്ന്, തുറയിലൊടുങ്ങുന്ന നദിവഴിയാണ് മനോജിന്റെ കഥാഖ്യാനം. ഹിപ്പികളുടെ അരാജകജീവിതം, പാശ്ചാത്യ സംഗീതം, നക്സൽ തീവ്രവാദം, ഡ്രഗ് മാഫിയ, വർഗ്ഗീയലഹളകൾ, ഇവയുടെയെല്ലാം രാജ്യാന്തരബന്ധങ്ങൾ – ഇങ്ങനെ പല കൈവഴികളിലൂടെ സഞ്ചരിച്ച് സമകാലകൊച്ചിയിൽ കലാശിക്കുന്നു മണൽപ്പാവ.

Continue reading മണൽപ്പാവ

നനവുള്ള മിന്നൽ

നനവുള്ള മിന്നൽ വായിക്കുമ്പോൾ രാമൻ കൈയ്യകലത്തിൽ മുന്നിൽ നിൽക്കുന്നതുപോലെ. അയാളുടെ ശബ്ദം കേൾക്കുന്നതുപോലെ. ശ്വാസോച്ഛ്വാസം വരികളെ വിഭജിക്കുന്നതുപോലെ. ഉച്ചരിക്കപ്പെടുന്ന വാക്കിലാണ്, അച്ചടിക്കപ്പെട്ട വാക്കിലേക്കാൾ കവിത എന്ന് രാമനെ ഒരിക്കലെങ്കിലും കേട്ടവർക്ക് തോന്നിയിട്ടുണ്ടാവും.

Continue reading നനവുള്ള മിന്നൽ

ഹാ!കക്ഷം

സീതാസ്വയംവരമാണ് കളി. അരങ്ങുതകര്‍ത്താടിയ പരശുരാമന്‍ വിടവാങ്ങാനുള്ള ഭാവമാണ്. ക്ഷോഭിച്ചതിനു ക്ഷമചോദിച്ചും രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചും ഇനി തപസ്സിനായി വനം പൂകുകയാണെന്നു പ്രസ്താവിച്ചും കലാശമെടുത്തു മറയുകയാണ്. ചടുലമായ ചലനംകൊണ്ട് അരങ്ങു സജീവമായി.

Continue reading ഹാ!കക്ഷം