വസ്തുക്കൾ

ലിസെൽ മുള്ളർ

വസ്തുക്കള്‍ക്കിടയ്ക്കാണു
ജീവിതം, അതിനാലേ
ഒറ്റപ്പെടാതെ കഴി-
ഞ്ഞീടുവാന്‍ അവയെ നാം
സൃഷ്ടിച്ചു നമ്മേപ്പോലെ.
ക്ലോക്കിന്നു മുഖം നല്‍കി
കൈകളീ കസേരക്ക്,
വീഴാതെ നില്‍ക്കാന്‍ നാലു
കാലുകള്‍ ഈ മേശയ്ക്കും.
ഷൂസിനെ വായ്ക്കുള്ളിലെ
നാവുപോല്‍ മൃദുവാക്കി.
നാഴികമണികള്‍ക്കും
നാവേകി, അവരുടെ –
യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍
രൂപസൗന്ദര്യത്തില്‍ നാം
മുഗ്ദ്ധരാണതുകൊണ്ട്
കൂജയ്ക്കു നല്‍കീ ചുണ്ട്
കുപ്പിക്കു നീളന്‍ കണ്ഠം
നമ്മൾക്കുമുപരിയാ
യുള്ളവ പോലും നമ്മൾ
നമ്മുടെ സ്വരൂപത്തിൽ
പുതുക്കിപ്പണിയുന്നു
ഹൃദയം രാജ്യത്തിന്ന്
കൊടുങ്കാറ്റിനു കണ്ണ്
ഗുഹയ്ക്കു വായ, സുര-
ക്ഷിതരായ് കടക്കുവാൻ

ടർഫിൽനിന്ന് മാളിലേക്ക്

അരങ്ങിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം – നിൽക്കാനൊരു തറയും മൂന്നു മറയും മുന്നിലൊരു തുറയും – പൊളിച്ചുകളഞ്ഞിട്ട് കാലമേറെയായി. തുറന്ന അരങ്ങ് പുതുമയല്ലാതായി. ഇന്നലെ കൂറ്റനാട്ട് ‘രൂപകല്പനയുടെ ഉത്സവ’ത്തിൽ ഷാജി ഊരാളിയുടെ ഏകാംഗനാടകം ‘മിന്നുന്നതെല്ലാം’ അവതരിപ്പിക്കാനായി സംഘാടകർ തിരഞ്ഞെടുത്തത് ഒരു മാളിനു സമീപമുള്ള ഫുട്ബോൾ ടർഫ് ആയിരുന്നു!

Continue reading ടർഫിൽനിന്ന് മാളിലേക്ക്