ഗോപാൽ ഹൊന്നാൽഗെരെ
ദൈവം മരിച്ചു
സ്കൂൾ നിലച്ചു
പരസ്യംപാടില്ലാച്ചുമരിന്മേൽ
ഒരു പയ്യൻ
സ്വന്തം മൂത്രം കൊണ്ട്
8
എന്നെഴുതുന്നു
മാധ്യമം തന്നെ സന്ദേശം

ഗോപാൽ ഹൊന്നാൽഗെരെ
ദൈവം മരിച്ചു
സ്കൂൾ നിലച്ചു
പരസ്യംപാടില്ലാച്ചുമരിന്മേൽ
ഒരു പയ്യൻ
സ്വന്തം മൂത്രം കൊണ്ട്
8
എന്നെഴുതുന്നു
മാധ്യമം തന്നെ സന്ദേശം

“നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാ
ഈ പാതിരക്കുതന്നെ വിളിച്ചത്
ഇവിടെ വന്നിട്ടും സ്വസ്ഥതയില്ല
എഴുന്നേൽക്കാനേ വയ്യ
മേലാകെ മണ്ണിട്ടു മൂടിയപോലെ
ഗോപാൽ ഹൊന്നാൽഗെരെ
നരകത്തിലെ ക്ലോക്കിനുപോലും
പുഞ്ചിരിക്കുന്ന മുഖമുണ്ട്.
അതിന്റെ സൂചികൾ സമയത്തിനൊത്ത്
അനന്തമായി സഞ്ചരിക്കുന്നു.
നാലുമണിയടിച്ചാൽ ശിപ്പായി പറയും:
കുട്ടികളേ, നരകം കഴിഞ്ഞു
നിങ്ങൾക്കിനി വീട്ടിൽ പോയി കളിക്കാം.
ലിസെൽ മുള്ളർ
വസ്തുക്കള്‍ക്കിടയ്ക്കാണു
ജീവിതം, അതിനാലേ
ഒറ്റപ്പെടാതെ കഴി-
ഞ്ഞീടുവാന്‍ അവയെ നാം
സൃഷ്ടിച്ചു നമ്മേപ്പോലെ.
ക്ലോക്കിന്നു മുഖം നല്‍കി
കൈകളീ കസേരക്ക്,
വീഴാതെ നില്‍ക്കാന്‍ നാലു
കാലുകള്‍ ഈ മേശയ്ക്കും.
ഷൂസിനെ വായ്ക്കുള്ളിലെ
നാവുപോല്‍ മൃദുവാക്കി.
നാഴികമണികള്‍ക്കും
നാവേകി, അവരുടെ –
യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍
രൂപസൗന്ദര്യത്തില്‍ നാം
മുഗ്ദ്ധരാണതുകൊണ്ട്
കൂജയ്ക്കു നല്‍കീ ചുണ്ട്
കുപ്പിക്കു നീളന്‍ കണ്ഠം
നമ്മൾക്കുമുപരിയാ
യുള്ളവ പോലും നമ്മൾ
നമ്മുടെ സ്വരൂപത്തിൽ
പുതുക്കിപ്പണിയുന്നു
ഹൃദയം രാജ്യത്തിന്ന്
കൊടുങ്കാറ്റിനു കണ്ണ്
ഗുഹയ്ക്കു വായ, സുര-
ക്ഷിതരായ് കടക്കുവാൻ
മലബാർ മഹോത്സവം
ബാബുക്ക പാടിപ്പാടി
മധുരീകരിച്ചതാം
ബീച്ചിലെ മണൽവിരി
അവിടെ ചമ്രംപടി-
ഞ്ഞിരിപ്പൂ താളക്കുത്തിൽ
ഹൃദയം പിടിവിട്ടു
മിടിക്കും ജനാവലി