വസ്തുക്കൾ

ലിസെൽ മുള്ളർ

വസ്തുക്കള്‍ക്കിടയ്ക്കാണു
ജീവിതം, അതിനാലേ
ഒറ്റപ്പെടാതെ കഴി-
ഞ്ഞീടുവാന്‍ അവയെ നാം
സൃഷ്ടിച്ചു നമ്മേപ്പോലെ.
ക്ലോക്കിന്നു മുഖം നല്‍കി
കൈകളീ കസേരക്ക്,
വീഴാതെ നില്‍ക്കാന്‍ നാലു
കാലുകള്‍ ഈ മേശയ്ക്കും.
ഷൂസിനെ വായ്ക്കുള്ളിലെ
നാവുപോല്‍ മൃദുവാക്കി.
നാഴികമണികള്‍ക്കും
നാവേകി, അവരുടെ –
യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍
രൂപസൗന്ദര്യത്തില്‍ നാം
മുഗ്ദ്ധരാണതുകൊണ്ട്
കൂജയ്ക്കു നല്‍കീ ചുണ്ട്
കുപ്പിക്കു നീളന്‍ കണ്ഠം
നമ്മൾക്കുമുപരിയാ
യുള്ളവ പോലും നമ്മൾ
നമ്മുടെ സ്വരൂപത്തിൽ
പുതുക്കിപ്പണിയുന്നു
ഹൃദയം രാജ്യത്തിന്ന്
കൊടുങ്കാറ്റിനു കണ്ണ്
ഗുഹയ്ക്കു വായ, സുര-
ക്ഷിതരായ് കടക്കുവാൻ

ജുഗൽബന്ദി

മലബാർ മഹോത്സവം
ബാബുക്ക പാടിപ്പാടി
മധുരീകരിച്ചതാം
ബീച്ചിലെ മണൽവിരി
അവിടെ ചമ്രംപടി-
ഞ്ഞിരിപ്പൂ താളക്കുത്തിൽ
ഹൃദയം പിടിവിട്ടു
മിടിക്കും ജനാവലി

Continue reading ജുഗൽബന്ദി

കിടുകിടുക്കം

വയൽനടുപ്പാത.
എഴുപതെൺപതു കിമി വേഗം.

ഹെൽമറ്റുമുഖംമൂടിച്ചില്ലിൽ
എന്തോ വന്നിടിച്ചു.
കോളറിനിടയിലൂടെ
കുപ്പായത്തിനുള്ളിൽപ്പെട്ടു.

Continue reading കിടുകിടുക്കം

ഉല്പം

ഈ മണ്ണിൽ വീണുമുളച്ചു ഞാൻ
നിന്നെപ്പോലെ
ഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻ
നിന്നെപ്പോലെ
ഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻ
നിന്നെപ്പോലെ
ഈ മഴയും വെയിലും കൊണ്ടു ഞാൻ
നിന്നെപ്പോലെ
ഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻ
നിന്നെപ്പോലെ
ഈ തണലിനു കുടകൾ ചൂടീ ഞാൻ
നിന്നെപ്പോലെ

Continue reading ഉല്പം

പച്ച നീല ചുവപ്പ്

ലോകസൈക്കിൾദിനമാണ്*; മൂലയിൽ
ചാരിനിൽക്കുന്നു പാവം! ചിലന്തികൾ
നൂലുപാകിയ ചക്രങ്ങൾ നിശ്ചലം,
നാവുപോയി ചിലയ്ക്കാത്ത കൈമണി.

ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയ
മാന്ദ്യഭാവനാം നിത്യപരാജിതൻ;
വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽ
കെട്ടിയിട്ടു വളർത്തുമോമൽ മൃഗം.

Continue reading പച്ച നീല ചുവപ്പ്