കവിയുടെ കല്ലറ

ഷുൺടാരോ താനിക്കാവ

ഒരിടത്ത് ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു
കവിതയെഴുതിയാണ് അയാള്‍ കഴിഞ്ഞുകൂടിയിരുന്നത്.
വിവാഹങ്ങള്‍ക്ക് അയാള്‍ മംഗളഗീതമെഴുതിക്കൊടുക്കും
മരണമുണ്ടായാല്‍ കല്ലറയില്‍ കൊത്തിവെക്കാന്‍ വരികളെഴുതിക്കൊടുക്കും

Continue reading കവിയുടെ കല്ലറ

പീശപ്പിള്ളി

വേഷത്തിന്നുള്ള ഭംഗി, കരമതിൽ വിരിയും
മുദ്രയിൽ ചേർന്ന വൃത്തി,
ഭാവത്തിന്നുള്ള പൂർത്തി, നവരസമുണരും
കൺകളാർജ്ജിച്ച സിദ്ധി
പാത്രത്തിന്നുള്ളുകാട്ടി,പ്പുതുവഴി തിരയാ-
നുള്ളൊരന്വേഷബുദ്ധി;
പീശപ്പിള്ളിക്കിണങ്ങീ, കലയതിലമരും
ഭാവിതൻ ഭാസവൃദ്ധി!

(2018 ജനുവരി 2ലെ ഒരു FB പോസ്റ്റ് ആണ്. മെമ്മറീസ് പൊക്കിക്കൊണ്ടുതന്നത്. പീശപ്പിള്ളി രാജീവനെ ആദരിക്കുന്നതിനായി കുന്നംകുളത്തു സംഘടിപ്പിച്ച രംഗരാജീവത്തിൽ രാജീവനു സമർപ്പിച്ച മംഗളപത്രിലെഴുതിയ ഒരു ശ്ലോകം.)

ഇടയിൽ എവിടെയോ

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

Continue reading ഇടയിൽ എവിടെയോ

പുതുവർഷദിനം

രാവിലെ ബിജു കാഞ്ഞങ്ങാടിന്റെ പുസ്തകങ്ങൾ തിരയുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടി. തിളനില രണ്ടാം പതിപ്പിലുണ്ട് കുറച്ചു കവിതകൾ. അമ്മു ദീപയെ വിളിച്ചു. ഒച്ചയിൽനിന്നുള്ള അകലം, ഉള്ളനക്കങ്ങൾ എന്നീ സമാഹാരങ്ങളുമായി അമ്മുദീപ വന്നു. ഞങ്ങൾ ബിജുവിന്റെ കവിതകൾ വായിച്ചുകൊണ്ടിരുന്നു. വരകളിലും വരികളിലും വഴക്കമുള്ളവൻ ബിജു. അമ്മുവും വരയ്ക്കും. റഫീക്ക്, ടി.കെ.മുരളീധരൻ.. ഇരുമാധ്യമങ്ങളിലും വഴക്കമുള്ളവർ ചിലരുണ്ട് പരിചിതവൃന്ദത്തിൽ. ഗതികെട്ടാൽ ഞാനും വരയ്ക്കാറുണ്ട് – മലകൾക്കിടയിലെ സൂര്യനും ഒരു കാക്കയും.

Continue reading പുതുവർഷദിനം

മേഘങ്ങളെത്താനയക്കൂ

അഞ്ചരയിഞ്ചു ചതുരത്തിര നോക്കി-
യഞ്ചിയ കണ്ണുകള്‍ മങ്ങി,
കാതുകള്‍ക്കുള്ളില്‍ തിരുകിയ സംഗീത
നാളിയാല്‍ കേള്‍വി ചുരുങ്ങി,
കാലവും ദേശവുമില്ലാതെ, ചൂഴുന്ന
ലോകം തിരിച്ചറിയാതെ,
വാതിലടച്ചു തപസ്സിരിക്കും നവ
യോഗിയെത്തട്ടിയുണര്‍ത്താന്‍
മേനകയേയല്ല വിദ്യുല്ലതാവൃത
മേഘങ്ങളെത്താനയക്കൂ,
തോരാതെ പെയ്യട്ടെ, വീണ്ടും പ്രളയത്തി-
നാഘാതമേറ്റെണീക്കട്ടെ!

2022