മനുഷ്യർക്ക് ഓർമ്മകൾ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് സംസ്കാരം നിലനിൽക്കുന്നത്. മറവി മഹാമാരി പോലെ പടർന്നുപിടിക്കുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ബ്രെയിൻ റോട്ട് എന്നതാണ് പോയവർഷത്തെ ഓക്സ്ഫോർഡ് വേഡ് ഓഫ് ദ ഇയർ. ഏകാഗ്രതയും ശ്രദ്ധയും ഇല്ലാതാവുക. Attention span കുറയുക. അസഹിഷ്ണുത വർദ്ധിക്കുക. ഒടുക്കത്തിലെത്തുമ്പോഴേക്കും തുടക്കം മറന്നുപോവുക. ഇതൊക്കെയത്രേ ബ്രെയിൻ റോട്ടിന്റെ ലക്ഷണം.
ഓർമ്മശക്തി നിലനിർത്താൻ പണ്ട് കവിതകൾ കാണാതെ പഠിക്കാൻ പറയുമായിരുന്നു. അർത്ഥം അറിഞ്ഞിട്ടല്ലെങ്കിലും. ഇന്നു കവിത കാണാപ്പാഠമില്ല. കണ്ട പാഠവുമില്ല. മെമ്മറി കാർഡും ക്ലൗഡ് സ്റ്റോറേജും ആണ് ഇന്ന് ഓർമ്മകളെ പകരം വെക്കുന്നത്. നാളത്തെ ഡിജിറ്റൽ തലമുറയ്ക്ക് പിറവിയിൽത്തന്നെ ഇൻബിൽറ്റ് ആയ മെമ്മറി സ്ലോട്ട് ഉണ്ടായേക്കാം; കർണ്ണന് കവചകുണ്ഡലങ്ങൾ പോലെ!
Category: Articles
കഥയും പാട്ടും
കഥയെക്കുറിച്ച് ഒരു കഥ പറയാം. അതെന്തു കഥ എന്നല്ലേ? അതൊരു നാടോടിക്കഥയാണ്. കഥയാണ് ഈ കഥയിലെ ഒരു കഥാപാത്രം. മറ്റൊരു കഥാപാത്രം ആരാണെന്നോ? അതൊരു പാട്ട് ആണ്. കഥയുടെയും പാട്ടിന്റേയും കഥയാണ് പറയാൻ പോകുന്നത്.
Continue reading കഥയും പാട്ടുംപാത്രം പകർന്ന കഥകൾ
എഴുത്തുകാരൻ എന്നല്ല ചരിത്രകാരൻ എന്നാണ് ബഷീർ തമാശയായി സ്വയം വിശേഷിപ്പിച്ചിരുന്നത്. കഥകൾ എഴുതുകയല്ല, ഉണ്ടായ സംഭവങ്ങൾ പറയുന്നതുപോലെ എഴുതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തകഴിയും ദേവും വർക്കിയുമെല്ലാം അടങ്ങുന്ന അക്കാലത്തെ പുരോഗമന സാഹിത്യത്തിന്റെ പൊതുസ്വഭാവമായിരുന്നു അത്. അന്നത്തെ നമ്മുടെ കഥാസാഹിത്യം അനുദിനം പരിവർത്തനവിധേയമായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രവും ആയിരുന്നു. എഴുത്തിൽ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമുണ്ടെങ്കിൽ എഴുത്തുകാർ ചരിത്രകാരന്മാർ കൂടിയാണ്.
Continue reading പാത്രം പകർന്ന കഥകൾഇറ്റ്ഫോക്ക് 25
അങ്ങനെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി ഇറ്റ്ഫോക് വീണ്ടും വരുന്നതിൽ സന്തോഷം! ജനപങ്കാളിത്തംകൊണ്ടും തിരഞ്ഞെടുക്കുന്ന നാടകങ്ങളുടെ സമകാലികത കൊണ്ടും ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ഫെസ്റ്റിവലാണ് ഇറ്റ്ഫോക്ക്. കൊച്ചുകേരളത്തിലിരുന്ന് ലോകനാടകവേദിയിലെ വിസ്മയപ്രകടനങ്ങൾ കാണാൻ സഹായിക്കുന്ന ഏകജാലകം. ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഭരത് മുരളിയുടെ നേതൃത്വത്തിൽ അക്കാദമി തുടക്കമിട്ട ഇറ്റഫോക്ക് ഇന്ന് മലയാള രംഗവേദിയെ നിരന്തരം പുതുക്കിപ്പണിയാനുള്ള പ്രേരകശക്തിയായിത്തീർന്നിരിക്കുന്നു.
Continue reading ഇറ്റ്ഫോക്ക് 25കലർപ്പാണ് കല
കഥകളിയും പാശ്ചാത്യസാഹിത്യവും നവീനനാടകവേദിയും ഇടകലർന്നൊരു രംഗാവിഷ്കാരമാണ് കേരള കലാമണ്ഡലം ഇന്നലെ അവതരിപ്പിച്ച ഓൾഡ് മാൻ ആന്റ് ദ സീ. അപൂർവ്വതകൊണ്ട് അവിസ്മരണീയമായ ഒരു ദൃശ്യാനുഭവം. ഹെമിങ് വേയുടെ പ്രസിദ്ധമായ നോവല്ലയാണ് ആധാരം. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടേയും പാരസ്പര്യത്തിന്റേയും സങ്കീർത്തനം.
Continue reading കലർപ്പാണ് കല