നനവുള്ള മിന്നൽ വായിക്കുമ്പോൾ രാമൻ കൈയ്യകലത്തിൽ മുന്നിൽ നിൽക്കുന്നതുപോലെ. അയാളുടെ ശബ്ദം കേൾക്കുന്നതുപോലെ. ശ്വാസോച്ഛ്വാസം വരികളെ വിഭജിക്കുന്നതുപോലെ. ഉച്ചരിക്കപ്പെടുന്ന വാക്കിലാണ്, അച്ചടിക്കപ്പെട്ട വാക്കിലേക്കാൾ കവിത എന്ന് രാമനെ ഒരിക്കലെങ്കിലും കേട്ടവർക്ക് തോന്നിയിട്ടുണ്ടാവും.
Continue reading നനവുള്ള മിന്നൽഅറുപത്
അഴകത്തമ്പല,മാൽത്തറ, മുറ്റം
ചിറയിൽ മുങ്ങിവരുന്ന പ്രഭാതം
തുളസിപ്പൂമണമുള്ള നിവേദ്യം
പകരുമൊരമ്മക്കൈയ്യിൻ പുണ്യം
കിടുകിടുക്കം
വയൽനടുപ്പാത.
എഴുപതെൺപതു കിമി വേഗം.
ഹെൽമറ്റുമുഖംമൂടിച്ചില്ലിൽ
എന്തോ വന്നിടിച്ചു.
കോളറിനിടയിലൂടെ
കുപ്പായത്തിനുള്ളിൽപ്പെട്ടു.
മറവി
“താഴത്തെ കുളിമുറീല് സോപ്പില്ല ട്ടോ. ചോറ് വാർക്കുമ്പൊ കൈയ്യ് പൊള്ളാണ്ടെ നോക്കണേ. ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് മോളോട് ചോദിച്ച് കൊടുത്തയച്ചോളു. മണ്ണെണ്ണ വന്നിട്ട്ണ്ട് എന്ന് കേട്ടു. റേഷൻ കാർഡ് ടീവീടെ സ്റ്റാന്റിന്മേൽ ഉണ്ട്. അവിടേം ഇവിടേം തെരഞ്ഞ് പ്രഷറ് കുട്ടണ്ട.
……… “
പിന്നെ?
പിന്നേയും എന്തൊക്കെയോ പറഞ്ഞല്ലോ?
എന്തായിരുന്നു?
ഹാ!കക്ഷം
സീതാസ്വയംവരമാണ് കളി. അരങ്ങുതകര്‍ത്താടിയ പരശുരാമന്‍ വിടവാങ്ങാനുള്ള ഭാവമാണ്. ക്ഷോഭിച്ചതിനു ക്ഷമചോദിച്ചും രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചും ഇനി തപസ്സിനായി വനം പൂകുകയാണെന്നു പ്രസ്താവിച്ചും കലാശമെടുത്തു മറയുകയാണ്. ചടുലമായ ചലനംകൊണ്ട് അരങ്ങു സജീവമായി.
Continue reading ഹാ!കക്ഷം