ഗോപാൽ ഹൊന്നാൽഗെരെ
ദൈവം മരിച്ചു
സ്കൂൾ നിലച്ചു
പരസ്യംപാടില്ലാച്ചുമരിന്മേൽ
ഒരു പയ്യൻ
സ്വന്തം മൂത്രം കൊണ്ട്
8
എന്നെഴുതുന്നു
മാധ്യമം തന്നെ സന്ദേശം

ഗോപാൽ ഹൊന്നാൽഗെരെ
ദൈവം മരിച്ചു
സ്കൂൾ നിലച്ചു
പരസ്യംപാടില്ലാച്ചുമരിന്മേൽ
ഒരു പയ്യൻ
സ്വന്തം മൂത്രം കൊണ്ട്
8
എന്നെഴുതുന്നു
മാധ്യമം തന്നെ സന്ദേശം
നട്ടപ്പാതിരയ്ക്ക്
ഉറക്കം മുറിച്ച്
ഫോൺ മുഴങ്ങി
ശപിച്ചു കട്ടുചെയ്യാൻ തപ്പിയെടുത്തപ്പോൾ
സ്ക്രീനിൽ തെളിഞ്ഞ പേർ കണ്ടു ഞെട്ടി
ACHAN
മരിച്ചുമണ്ണടിഞ്ഞുവെങ്കിലും
ഫോണിൽനിന്ന് പേരു നീക്കം ചെയ്തിരുന്നില്ല
പരിഭ്രമത്തോടെ എടുത്തു ചെവിചേർത്തു
ക്ലാസുമുറികളിൽ ഇലക്ട്രിക് ബെൽ വരുന്നതിനു മുമ്പ് സ്കൂളുകളിലുണ്ടായിരുന്നത് ഇത്തരം ലോഹക്കഷണവും അതിൽ മുട്ടാനുള്ള ഇരുമ്പുദണ്ഡുമായിരുന്നു. ഇന്റർവെൽ സമയത്ത് സ്കൂൾശിപായി ദണ്ഡുമായി വരാന്തയിലൂടെ നടന്നുവരുന്നതു കാണാൻ കുട്ടികൾ ജനാലയിലൂടെ കണ്ണയച്ചു കാത്തിരിക്കും. ഇന്റർവെൽ മണി ‘മൂത്രബെല്ല്’ എന്നാണ് അറിയപ്പെട്ടത്. പ്രാർത്ഥനക്ക് ഒറ്റമണി, പിരീഡ് കഴിയുമ്പോൾ ഇരട്ടമണി, സ്കൂൾ വിടുമ്പോൾ കൂട്ടമണി എന്നിങ്ങനെ അതിനു നിശ്ചിതമായ എണ്ണങ്ങളുണ്ട്. കൂട്ടമണിയുടെ അന്ത്യത്തിൽ കലാശം കൊട്ടുന്നതുപോലെ രണ്ടുമണി വേറിട്ടു മുട്ടും. ചടങ്ങും ചിട്ടയും ഓർത്താൽ ചേങ്ങില പോലെ ഒരു ഘനവാദ്യം തന്നെയോ സ്കൂൾബെല്ല് എന്നും തോന്നിപ്പോകും!
Continue reading ഒറ്റമണിഗോപാൽ ഹൊന്നാൽഗെരെ
നരകത്തിലെ ക്ലോക്കിനുപോലും
പുഞ്ചിരിക്കുന്ന മുഖമുണ്ട്.
അതിന്റെ സൂചികൾ സമയത്തിനൊത്ത്
അനന്തമായി സഞ്ചരിക്കുന്നു.
നാലുമണിയടിച്ചാൽ ശിപ്പായി പറയും:
കുട്ടികളേ, നരകം കഴിഞ്ഞു
നിങ്ങൾക്കിനി വീട്ടിൽ പോയി കളിക്കാം.
വീട്ടിലെത്തിയ വിരുന്നുകാർക്ക് ‘ഇത് ഞങ്ങളുടെ തോട്ടത്തിലുണ്ടായ പഴമാണ്’ എന്നു വിളമ്പി സത്കരിക്കുന്നതിലെ നൈർമല്യമുണ്ട് നാട്ടിൻപുറത്തെ കലാസമിതി നാടകങ്ങൾക്ക്. കുറ്റവും കുറവും പറയാമെങ്കിലും രാസവളമിടാത്ത ജൈവോത്പന്നങ്ങളാണ് അവ. ആ നാടകങ്ങൾ നഗരങ്ങളിലെ മത്സരങ്ങൾക്കു പോകാറില്ല. അകലങ്ങളിലെ പ്രേക്ഷകരെ ആകർഷിച്ചു വരുത്താറുമില്ല. വാർഷികാഘോഷത്തിന് തൻനാട്ടുകാർക്കും വീട്ടുകാർക്കും ഒത്തൊരുമിക്കാൻ ഒരു നിമിത്തമാകുന്നു എന്നതാണ് അവയുടെ അവതരണസാഫല്യം.
Continue reading മാവിൻചുവട്ടിലെ നാടകം