നീലജലാശയത്തിൽ

അനന്തത, വിജനത, ഏകാന്തത, വിദൂരത എന്നിവ ഏടറിവു മാത്രമായി. അത്രയ്ക്കു ജനസാന്ദ്രവും വസ്തുനിബിഡവുമാണ് ചുറ്റുപാട്. യാത്രക്കാരെ കുത്തിനിറച്ച വാഹനങ്ങൾ. പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാനാവാത്ത ഫുട്പാത്തുകൾ. ആകാശത്തെ ചെറുകഷണങ്ങളാക്കി വെട്ടിമുറിച്ചു കാട്ടുന്ന കെട്ടിടങ്ങളും ഫ്ലെക്സ് ബോഡുകളും.

Continue reading നീലജലാശയത്തിൽ

ദ വളണ്ടിയർ

ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് ഭക്ഷണത്തിനു കൈനീട്ടി എത്തിയവർക്കുനേരേ നിറയൊഴിച്ച വാർത്ത കേട്ട് മരവിച്ചിരിക്കുമ്പോഴാണ് വെങ്ങാട് സ്കൂളിൽ ‘ദ വളണ്ടിയർ’ എന്ന സ്മൃതിശില്പം പ്രകാശനം ചെയ്യപ്പെടുന്നത്.

Continue reading ദ വളണ്ടിയർ

പട്ടുനൂൽപ്പുഴു

പട്ടുനൂൽപ്പുഴു വായിക്കുമ്പോൾ ഇരുട്ടുമുറിയിൽ ഇരുന്ന് കിളിവാതിൽപ്പഴുതിലൂടെ പുറംലോകം നിരീക്ഷിക്കുന്ന ഒരാളാവുന്നു വായനക്കാരി/ൻ. സാംസ എന്ന പതിമൂന്നുകാരൻ നമ്മളിരിക്കുന്ന ഇരുട്ടുമുറിയും അവന്റെ കണ്ണുകൾ നമ്മുടെ കിളിവാതിലും ആകുന്നു. ആളുകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ഇടയിൽ സ്വയം അദൃശ്യനാവുന്ന സാംസയുടെ തിരസ്കരിണിയിൽ നമ്മളും അപ്രത്യക്ഷരാവുന്നു.

Continue reading പട്ടുനൂൽപ്പുഴു

ഒറ്റമണി

ക്ലാസുമുറികളിൽ ഇലക്ട്രിക് ബെൽ വരുന്നതിനു മുമ്പ് സ്കൂളുകളിലുണ്ടായിരുന്നത് ഇത്തരം ലോഹക്കഷണവും അതിൽ മുട്ടാനുള്ള ഇരുമ്പുദണ്ഡുമായിരുന്നു. ഇന്റർവെൽ സമയത്ത് സ്കൂൾശിപായി ദണ്ഡുമായി വരാന്തയിലൂടെ നടന്നുവരുന്നതു കാണാൻ കുട്ടികൾ ജനാലയിലൂടെ കണ്ണയച്ചു കാത്തിരിക്കും. ഇന്റർവെൽ മണി ‘മൂത്രബെല്ല്’ എന്നാണ് അറിയപ്പെട്ടത്. പ്രാർത്ഥനക്ക് ഒറ്റമണി, പിരീഡ് കഴിയുമ്പോൾ ഇരട്ടമണി, സ്കൂൾ വിടുമ്പോൾ കൂട്ടമണി എന്നിങ്ങനെ അതിനു നിശ്ചിതമായ എണ്ണങ്ങളുണ്ട്. കൂട്ടമണിയുടെ അന്ത്യത്തിൽ കലാശം കൊട്ടുന്നതുപോലെ രണ്ടുമണി വേറിട്ടു മുട്ടും. ചടങ്ങും ചിട്ടയും ഓർത്താൽ ചേങ്ങില പോലെ ഒരു ഘനവാദ്യം തന്നെയോ സ്കൂൾബെല്ല് എന്നും തോന്നിപ്പോകും!

Continue reading ഒറ്റമണി

മാവിൻചുവട്ടിലെ നാടകം

വീട്ടിലെത്തിയ വിരുന്നുകാർക്ക് ‘ഇത് ഞങ്ങളുടെ തോട്ടത്തിലുണ്ടായ പഴമാണ്’ എന്നു വിളമ്പി സത്കരിക്കുന്നതിലെ നൈർമല്യമുണ്ട് നാട്ടിൻപുറത്തെ കലാസമിതി നാടകങ്ങൾക്ക്. കുറ്റവും കുറവും പറയാമെങ്കിലും രാസവളമിടാത്ത ജൈവോത്പന്നങ്ങളാണ് അവ. ആ നാടകങ്ങൾ നഗരങ്ങളിലെ മത്സരങ്ങൾക്കു പോകാറില്ല. അകലങ്ങളിലെ പ്രേക്ഷകരെ ആകർഷിച്ചു വരുത്താറുമില്ല. വാർഷികാഘോഷത്തിന് തൻനാട്ടുകാർക്കും വീട്ടുകാർക്കും ഒത്തൊരുമിക്കാൻ ഒരു നിമിത്തമാകുന്നു എന്നതാണ് അവയുടെ അവതരണസാഫല്യം.

Continue reading മാവിൻചുവട്ടിലെ നാടകം