മറവി

“താഴത്തെ കുളിമുറീല് സോപ്പില്ല ട്ടോ. ചോറ് വാർക്കുമ്പൊ കൈയ്യ് പൊള്ളാണ്ടെ നോക്കണേ. ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് മോളോട് ചോദിച്ച് കൊടുത്തയച്ചോളു. മണ്ണെണ്ണ വന്നിട്ട്ണ്ട് എന്ന് കേട്ടു. റേഷൻ കാർഡ് ടീവീടെ സ്റ്റാന്റിന്മേൽ ഉണ്ട്. അവിടേം ഇവിടേം തെരഞ്ഞ് പ്രഷറ് കുട്ടണ്ട.
……… “
പിന്നെ?
പിന്നേയും എന്തൊക്കെയോ പറഞ്ഞല്ലോ?
എന്തായിരുന്നു?

Continue reading മറവി

ഹാ!കക്ഷം

സീതാസ്വയംവരമാണ് കളി. അരങ്ങുതകര്‍ത്താടിയ പരശുരാമന്‍ വിടവാങ്ങാനുള്ള ഭാവമാണ്. ക്ഷോഭിച്ചതിനു ക്ഷമചോദിച്ചും രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചും ഇനി തപസ്സിനായി വനം പൂകുകയാണെന്നു പ്രസ്താവിച്ചും കലാശമെടുത്തു മറയുകയാണ്. ചടുലമായ ചലനംകൊണ്ട് അരങ്ങു സജീവമായി.

Continue reading ഹാ!കക്ഷം

ഉല്പം

ഈ മണ്ണിൽ വീണുമുളച്ചു ഞാൻ
നിന്നെപ്പോലെ
ഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻ
നിന്നെപ്പോലെ
ഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻ
നിന്നെപ്പോലെ
ഈ മഴയും വെയിലും കൊണ്ടു ഞാൻ
നിന്നെപ്പോലെ
ഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻ
നിന്നെപ്പോലെ
ഈ തണലിനു കുടകൾ ചൂടീ ഞാൻ
നിന്നെപ്പോലെ

Continue reading ഉല്പം

പച്ച നീല ചുവപ്പ്

ലോകസൈക്കിൾദിനമാണ്*; മൂലയിൽ
ചാരിനിൽക്കുന്നു പാവം! ചിലന്തികൾ
നൂലുപാകിയ ചക്രങ്ങൾ നിശ്ചലം,
നാവുപോയി ചിലയ്ക്കാത്ത കൈമണി.

ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയ
മാന്ദ്യഭാവനാം നിത്യപരാജിതൻ;
വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽ
കെട്ടിയിട്ടു വളർത്തുമോമൽ മൃഗം.

Continue reading പച്ച നീല ചുവപ്പ്

മൂന്ന് ആളുകൾ

ഒന്നാമൻ
അയാളെ ഓര്‍മ്മ വന്നു.
കണ്‍മുന്നില്‍ നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.

ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.

Continue reading മൂന്ന് ആളുകൾ