ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും വൈജാത്യത്തെ നിരപ്പാക്കിക്കൊണ്ടുള്ള വികസനരീതികളും ഉപഭോഗശീലങ്ങളും ലോകമെങ്ങും വ്യാപിച്ചതോടെയാണ് മനുഷ്യൻ തന്റെ തന്മയെയും ഉണ്മയെയും ചൊല്ലി ആകുലപ്പെടാൻ ആരംഭിക്കുന്നത്. എന്നാൽ അതിനും മുമ്പേ മതന്യൂനപക്ഷമായും ജാതിശ്രേണിയിൽ അടിപെട്ടും ലിംഗവിവേചനത്താലും ഗോത്രജീവിതം നയിക്കാൻ നിർബന്ധിതരായ സമൂഹങ്ങൾക്ക്, വിശേഷിച്ച് ഇന്ത്യയിൽ, ഈ ആകുലത ആജീവനാന്തം കൊണ്ടുനടക്കേണ്ട ഒന്നായിരുന്നു. സമ്പത്തിനും സംസ്കാരത്തിനും അധികാരികളായ മേലാളർ അവർക്കിണങ്ങുംവിധം നിശ്ചയിച്ച മുഖ്യധാരയെ അവലംബിക്കാൻ വിധിക്കപ്പെട്ടപ്പോൾ കീഴാളർക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വത്വത്തെ നിർണ്ണയിച്ച ഭാഷയും സംസ്കാരവും ആയിരുന്നു.
Continue reading കറുത്ത ഒച്ചകൾTag: അവതാരിക
ചിരിയും നിർഝരിയും
“അവന്റെ ചിരി ഉത്തുംഗ
ഗിരിയിൽനിന്നു നിർഝരി”
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു വൈകുന്നേരം കോഴിക്കോട് ടൗൺഹാളിന്റെ മുന്നിൽവെച്ചാണ് വി.കെ.എൻ എന്ന അതികായനെ ഞാൻ നേരിൽ കാണുന്നത്. കെ.പി.രാമനുണ്ണിയുടെ പുസ്തകപ്രകാശനമായിരുന്നു. ചടങ്ങുകഴിഞ്ഞ്, തന്നെ കൊണ്ടുപോകാനുള്ള വണ്ടി വരുന്നതും കാത്ത് മുറ്റത്തിറങ്ങി നിൽക്കുകയാണ് അദ്ദേഹം. അന്നേരം രാമനുണ്ണി പരിചയപ്പെടുത്താൻ വിളിച്ചപ്പോൾ അടുത്തുചെന്നു.
Continue reading ചിരിയും നിർഝരിയുംകാടിഴഞ്ഞുപോയ പാട്
തിരക്കോ ബഹളമോ ജാഥകളോ ആഹ്വാനമോ ഒന്നും ഇല്ലാത്ത ഏകാന്തവിജനതകളെ നമ്മൾ ഇഷ്ടപ്പെടുന്നു. അവിടെ നമ്മൾ തനിച്ചാവും. തന്നിൽത്തന്നെ ലയിച്ചുപോകും. താനറിയാതെ തേൻ നിറഞ്ഞ പൂവായ് വിടരും. ഇങ്ങനെ പൂവിൽ തേനെന്നപോലെ വാക്കിൽ അനുഭൂതിബിന്ദുക്കൾ ഊറുമ്പോൾ അവ കവിതകളാവും. വായനക്ക് സൂചിക്കൂർപ്പുള്ള നാളികയും സൂക്ഷ്മതയുമുള്ളവർ അവ നുകർന്നു രസിക്കും. ഇവ പൗരന്റെ (Citizen) കവിതയല്ല, വ്യക്തിയുടെ (Individual) കവിതയാണ്. പത്മ ബാബുവിന്റെ കുറുംകവിതകൾ ഈ ഗണത്തിൽപ്പെടുന്നു. തീരെ ചെറിയ രചനകളാണെങ്കിലും ഓരോ വാക്യത്തിലും ഏറെനേരം ഇരിക്കേണ്ട ധ്യാനസമാനമായ വായന ഈ കവിതകൾ അർഹിക്കുന്നു.
Continue reading കാടിഴഞ്ഞുപോയ പാട്നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ
മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.
കോംപസ്സിന്റെ സൂചിക്കാൽ
ജീവിവർഗ്ഗങ്ങളിൽ മനുഷ്യൻ മാത്രമേ വിദ്യ അഭ്യസിക്കാൻ വേണ്ടി ആയുസ്സിൽ ഇത്രയധികം കാലം ചിലവഴിക്കുന്നുള്ളു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകുവോളം അവന്റെ/അവളുടെ ജീവിതം സ്കൂൾ മതിലകത്തു തളയ്ക്കപ്പെട്ടിരിക്കുന്നു; തുടർന്ന് കാലാലയമതിലകത്തും. പഠിപ്പുകഴിഞ്ഞ് പുറംലോകത്തെത്തിയാൽ പൊതുവേ ആരും തങ്ങളുടെ സ്കൂൾ ജീവിതകാലം ഓർമ്മിക്കാൻ ആഗ്രഹിക്കാറില്ല. ചുരുക്കം ചിലർക്കൊഴിച്ച് മിക്കവർക്കും അതൊരു കയ്പേറിയ കാലം ആയിരിക്കും. കുട്ടികളെ ലോകവുമായി ഇണക്കിയെടുക്കുന്നതിനേക്കാൾ അവരെ മെരുക്കിയെടുക്കാനുള്ള ഇടമായിട്ടാണല്ലോ നമ്മൾ സ്കൂളുകളെ കണ്ടു ശീലിച്ചത്.
Continue reading കോംപസ്സിന്റെ സൂചിക്കാൽ