ഇറ്റ്ഫോക്ക് 25

അങ്ങനെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി ഇറ്റ്ഫോക് വീണ്ടും വരുന്നതിൽ സന്തോഷം! ജനപങ്കാളിത്തംകൊണ്ടും തിരഞ്ഞെടുക്കുന്ന നാടകങ്ങളുടെ സമകാലികത കൊണ്ടും ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ഫെസ്റ്റിവലാണ് ഇറ്റ്ഫോക്ക്. കൊച്ചുകേരളത്തിലിരുന്ന് ലോകനാടകവേദിയിലെ വിസ്മയപ്രകടനങ്ങൾ കാണാൻ സഹായിക്കുന്ന ഏകജാലകം. ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഭരത് മുരളിയുടെ നേതൃത്വത്തിൽ അക്കാദമി തുടക്കമിട്ട ഇറ്റഫോക്ക് ഇന്ന് മലയാള രംഗവേദിയെ നിരന്തരം പുതുക്കിപ്പണിയാനുള്ള പ്രേരകശക്തിയായിത്തീർന്നിരിക്കുന്നു.

Continue reading ഇറ്റ്ഫോക്ക് 25

കലർപ്പാണ് കല

കഥകളിയും പാശ്ചാത്യസാഹിത്യവും നവീനനാടകവേദിയും ഇടകലർന്നൊരു രംഗാവിഷ്കാരമാണ് കേരള കലാമണ്ഡലം ഇന്നലെ അവതരിപ്പിച്ച ഓൾഡ് മാൻ ആന്റ് ദ സീ. അപൂർവ്വതകൊണ്ട് അവിസ്മരണീയമായ ഒരു ദൃശ്യാനുഭവം. ഹെമിങ് വേയുടെ പ്രസിദ്ധമായ നോവല്ലയാണ് ആധാരം. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടേയും പാരസ്പര്യത്തിന്റേയും സങ്കീർത്തനം.

Continue reading കലർപ്പാണ് കല

പേക്രോം

പുതിയ പുസ്തകം പേക്രോം! സമീപകാലത്തെഴുതിയ, മുൻ സമാഹാരങ്ങളിൽ ഇല്ലാത്ത രചനകളാണ് ഈ പുസ്തകത്തിലുള്ളത്. മാറുന്ന കാലവും അനുഭവങ്ങളും എന്റെ കവിതയുടെ ഉള്ളും പുറവും പുതുക്കിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. 25 വർഷം മുമ്പ് എന്റെ ആദ്യസമാഹാരം – കാണെക്കാണെ – പ്രസിദ്ധീകരിച്ച ഡി.സി.ബുക്സ് തന്നെയാണ് ഈ പുസ്തകവും വായനക്കാർക്കുമുന്നിൽ എത്തിക്കുന്നത് എന്നതിൽ പ്രത്യേകം സന്തോഷം.

Continue reading പേക്രോം

പട്ടാമ്പിപ്പുഴക്കരയിൽ

പട്ടാമ്പിപ്പുഴക്കരയിൽ
പാട്ടുപന്തൽ പടിക്കരികിൽ
പത്തുനൂറു കരിമ്പനകൾ
പാർത്തുനിൽക്കും വരമ്പരികിൽ
ഉയരത്തിലുയരത്തിൽ
ഒരു കമ്പിൽ തലയോട്!

Continue reading പട്ടാമ്പിപ്പുഴക്കരയിൽ

ടർഫിൽനിന്ന് മാളിലേക്ക്

അരങ്ങിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം – നിൽക്കാനൊരു തറയും മൂന്നു മറയും മുന്നിലൊരു തുറയും – പൊളിച്ചുകളഞ്ഞിട്ട് കാലമേറെയായി. തുറന്ന അരങ്ങ് പുതുമയല്ലാതായി. ഇന്നലെ കൂറ്റനാട്ട് ‘രൂപകല്പനയുടെ ഉത്സവ’ത്തിൽ ഷാജി ഊരാളിയുടെ ഏകാംഗനാടകം ‘മിന്നുന്നതെല്ലാം’ അവതരിപ്പിക്കാനായി സംഘാടകർ തിരഞ്ഞെടുത്തത് ഒരു മാളിനു സമീപമുള്ള ഫുട്ബോൾ ടർഫ് ആയിരുന്നു!

Continue reading ടർഫിൽനിന്ന് മാളിലേക്ക്