ബ്രാഹ്മണിയമ്മയെ ഓർത്തു

നിലത്തുവീണാൽ
അശുദ്ധമാകുമല്ലോ എന്നു കരുതി
ക്ഷമയോടെ കാത്തുനിന്ന്
പശു വാൽ പൊക്കുന്നേരം
പിന്നിൽച്ചെന്ന്
ഭക്തിപൂർവം ഇരുകൈകളും നീട്ടി
സ്വീകരിക്കുമായിരുന്ന
ബ്രാഹ്മണിയമ്മയെ ഓർമ്മവന്നു

ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത്
അതു സ്വീകരിച്ചുകൊണ്ട്
ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ.