“നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാ
ഈ പാതിരക്കുതന്നെ വിളിച്ചത്
ഇവിടെ വന്നിട്ടും സ്വസ്ഥതയില്ല
എഴുന്നേൽക്കാനേ വയ്യ
മേലാകെ മണ്ണിട്ടു മൂടിയപോലെ
“നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാ
ഈ പാതിരക്കുതന്നെ വിളിച്ചത്
ഇവിടെ വന്നിട്ടും സ്വസ്ഥതയില്ല
എഴുന്നേൽക്കാനേ വയ്യ
മേലാകെ മണ്ണിട്ടു മൂടിയപോലെ
ക്ലാസുമുറികളിൽ ഇലക്ട്രിക് ബെൽ വരുന്നതിനു മുമ്പ് സ്കൂളുകളിലുണ്ടായിരുന്നത് ഇത്തരം ലോഹക്കഷണവും അതിൽ മുട്ടാനുള്ള ഇരുമ്പുദണ്ഡുമായിരുന്നു. ഇന്റർവെൽ സമയത്ത് സ്കൂൾശിപായി ദണ്ഡുമായി വരാന്തയിലൂടെ നടന്നുവരുന്നതു കാണാൻ കുട്ടികൾ ജനാലയിലൂടെ കണ്ണയച്ചു കാത്തിരിക്കും. ഇന്റർവെൽ മണി ‘മൂത്രബെല്ല്’ എന്നാണ് അറിയപ്പെട്ടത്. പ്രാർത്ഥനക്ക് ഒറ്റമണി, പിരീഡ് കഴിയുമ്പോൾ ഇരട്ടമണി, സ്കൂൾ വിടുമ്പോൾ കൂട്ടമണി എന്നിങ്ങനെ അതിനു നിശ്ചിതമായ എണ്ണങ്ങളുണ്ട്. കൂട്ടമണിയുടെ അന്ത്യത്തിൽ കലാശം കൊട്ടുന്നതുപോലെ രണ്ടുമണി വേറിട്ടു മുട്ടും. ചടങ്ങും ചിട്ടയും ഓർത്താൽ ചേങ്ങില പോലെ ഒരു ഘനവാദ്യം തന്നെയോ സ്കൂൾബെല്ല് എന്നും തോന്നിപ്പോകും!
Continue reading ഒറ്റമണി