കഥകളിയും പാശ്ചാത്യസാഹിത്യവും നവീനനാടകവേദിയും ഇടകലർന്നൊരു രംഗാവിഷ്കാരമാണ് കേരള കലാമണ്ഡലം ഇന്നലെ അവതരിപ്പിച്ച ഓൾഡ് മാൻ ആന്റ് ദ സീ. അപൂർവ്വതകൊണ്ട് അവിസ്മരണീയമായ ഒരു ദൃശ്യാനുഭവം. ഹെമിങ് വേയുടെ പ്രസിദ്ധമായ നോവല്ലയാണ് ആധാരം. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടേയും പാരസ്പര്യത്തിന്റേയും സങ്കീർത്തനം.
Continue reading കലർപ്പാണ് കലCategory: Articles
കറുത്ത ഒച്ചകൾ
ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും വൈജാത്യത്തെ നിരപ്പാക്കിക്കൊണ്ടുള്ള വികസനരീതികളും ഉപഭോഗശീലങ്ങളും ലോകമെങ്ങും വ്യാപിച്ചതോടെയാണ് മനുഷ്യൻ തന്റെ തന്മയെയും ഉണ്മയെയും ചൊല്ലി ആകുലപ്പെടാൻ ആരംഭിക്കുന്നത്. എന്നാൽ അതിനും മുമ്പേ മതന്യൂനപക്ഷമായും ജാതിശ്രേണിയിൽ അടിപെട്ടും ലിംഗവിവേചനത്താലും ഗോത്രജീവിതം നയിക്കാൻ നിർബന്ധിതരായ സമൂഹങ്ങൾക്ക്, വിശേഷിച്ച് ഇന്ത്യയിൽ, ഈ ആകുലത ആജീവനാന്തം കൊണ്ടുനടക്കേണ്ട ഒന്നായിരുന്നു. സമ്പത്തിനും സംസ്കാരത്തിനും അധികാരികളായ മേലാളർ അവർക്കിണങ്ങുംവിധം നിശ്ചയിച്ച മുഖ്യധാരയെ അവലംബിക്കാൻ വിധിക്കപ്പെട്ടപ്പോൾ കീഴാളർക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വത്വത്തെ നിർണ്ണയിച്ച ഭാഷയും സംസ്കാരവും ആയിരുന്നു.
Continue reading കറുത്ത ഒച്ചകൾപേക്രോം
പുതിയ പുസ്തകം പേക്രോം! സമീപകാലത്തെഴുതിയ, മുൻ സമാഹാരങ്ങളിൽ ഇല്ലാത്ത രചനകളാണ് ഈ പുസ്തകത്തിലുള്ളത്. മാറുന്ന കാലവും അനുഭവങ്ങളും എന്റെ കവിതയുടെ ഉള്ളും പുറവും പുതുക്കിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. 25 വർഷം മുമ്പ് എന്റെ ആദ്യസമാഹാരം – കാണെക്കാണെ – പ്രസിദ്ധീകരിച്ച ഡി.സി.ബുക്സ് തന്നെയാണ് ഈ പുസ്തകവും വായനക്കാർക്കുമുന്നിൽ എത്തിക്കുന്നത് എന്നതിൽ പ്രത്യേകം സന്തോഷം.
Continue reading പേക്രോംപട്ടാമ്പിപ്പുഴക്കരയിൽ
പട്ടാമ്പിപ്പുഴക്കരയിൽ
പാട്ടുപന്തൽ പടിക്കരികിൽ
പത്തുനൂറു കരിമ്പനകൾ
പാർത്തുനിൽക്കും വരമ്പരികിൽ
ഉയരത്തിലുയരത്തിൽ
ഒരു കമ്പിൽ തലയോട്!
ടർഫിൽനിന്ന് മാളിലേക്ക്
അരങ്ങിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം – നിൽക്കാനൊരു തറയും മൂന്നു മറയും മുന്നിലൊരു തുറയും – പൊളിച്ചുകളഞ്ഞിട്ട് കാലമേറെയായി. തുറന്ന അരങ്ങ് പുതുമയല്ലാതായി. ഇന്നലെ കൂറ്റനാട്ട് ‘രൂപകല്പനയുടെ ഉത്സവ’ത്തിൽ ഷാജി ഊരാളിയുടെ ഏകാംഗനാടകം ‘മിന്നുന്നതെല്ലാം’ അവതരിപ്പിക്കാനായി സംഘാടകർ തിരഞ്ഞെടുത്തത് ഒരു മാളിനു സമീപമുള്ള ഫുട്ബോൾ ടർഫ് ആയിരുന്നു!
Continue reading ടർഫിൽനിന്ന് മാളിലേക്ക്