ദേശത്തെ കവി

ഒരു ദേശത്തിന്റെ കവിയാണ് പള്ളിപ്പാട്. കനികൾക്കു ചുണയും ചൂരുമുള്ള നാട്ടുമാവുകളെപ്പോലെയാണ് ദേശത്തെ കവികൾ. അടുത്തു ചെന്നാലേ മധുരം വീണുകിട്ടു. അവർക്കു ദൂരേക്കു ശാഖകൾ ഇല്ല. സ്വന്തം മണ്ണിലാണ് വേര്.

കവിയും അധ്യാപകനും ആയിരുന്നല്ലോ മാഷ്. ചുരുക്കിപ്പറയലിന്റെ കലയാണ് കവിത. അധ്യാപനം പരത്തിപ്പറയലിന്റെ കലയും. രണ്ടും അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തു. മാഷ് കവിതക്ക് ആമുഖം പറയും. ഇടയ്ക്കു വിസ്തരിക്കും. എന്നാൽ അവസാന ഈരടി ചൊല്ലിക്കഴിഞ്ഞാൽ നാടകീയമായി പെട്ടെന്നു നിർത്തി പിൻവാങ്ങും.

Continue reading ദേശത്തെ കവി

പകുത്തുകിട്ടിയ താൾ -1

1
കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.

Continue reading പകുത്തുകിട്ടിയ താൾ -1

ഹുസാം മാറൂഫ് കവിതകൾ

1
സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.
നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;
നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു.

ഇന്ദ്രിയങ്ങളെ ശാന്തമാക്കി,
എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ള
അവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായി
ഞാൻ കാത്തിരിക്കുന്നു.

കഷ്ടതകൾക്ക് ഒരതിരു വേണം.
നീ എന്റെ വീടിനു പകരമാകണം.
എന്റെ പലായനങ്ങളുടെ അന്ത്യമാകണം.
എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെ
എനിക്കു നിന്റെ ചിറകേറി പോകണം,
പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്.

Continue reading ഹുസാം മാറൂഫ് കവിതകൾ

മദർ മേരി

മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ (19/10/2025) വന്ന ‘ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച്’ എഴുതിയ കുറിപ്പ്:

ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രം, ആത്മകഥ, നോവൽ എന്നിങ്ങനെ കള്ളിതിരിക്കാൻ കഴിയാത്തവിധം എഴുത്തുരൂപങ്ങളുടെ അപൂർവ്വ സങ്കലനമായ അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മീ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ വായിച്ചുതീർത്തത്. ഒറ്റയിരിപ്പിൽ അല്ലെങ്കിലും മുഴുനീളം രസിച്ചുവായിച്ചു. മനോഹരമായ ഭാഷ. തീക്ഷ്ണമായ അനുഭവങ്ങളുടെ നാടകീയമായ അവതരണം.

Continue reading മദർ മേരി

പാടഭേദം

പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം.

Continue reading പാടഭേദം