ഊണി

കൈയ്യിൽ തടഞ്ഞത് എം.പി.നാരായണപിള്ളയുടെ പുസ്തകമാണ്. പകുത്തുകിട്ടിയ താളിൽ ഊണി എന്ന കഥ. ആ ശീർഷകത്തിന് മുൻപു കേൾക്കാത്ത കൗതുകം തോന്നി. കഥയിലെ നായകൻ ഒരു ഊണിയാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ സദ്യയുണ്ടെന്ന് കേട്ടറിഞ്ഞ് ക്ഷണിക്കാതെ ഉണ്ണാനെത്തുന്ന നിസ്വനും അനാഥനുമായ ആളാണ് ഊണി. ചിലയിടങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള ഊട്ടിനു നിയോഗിക്കുന്ന ആളെയും ഊണി എന്നു പറയാറുണ്ടത്രേ. നാരായണപിള്ളയുടെ കഥയിലെ നായകൻ ആദ്യവിഭാഗത്തിൽ പെട്ടയാളാണ്.

Continue reading ഊണി

ക്രാന്തദർശി

കവി പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയിൽ അദ്ദേഹം കുട്ടിക്കാലത്ത് കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ പോയ സംഭവം വിവരിക്കുന്നുണ്ട്. വേഷം പഠിക്കാനായിരുന്നു മോഹം. മൂത്തമന പട്ടേരിയുടെ ശുപാർശക്കത്തുമായി വെങ്കിച്ചസ്വാമിയെ ചെന്നു കണ്ടു. അദ്ദേഹം കുട്ടിപ്പാലൂരിനെയും കൊണ്ട് മഹാകവി വള്ളത്തോളിന്റെ ഭവനത്തിലെത്തി. ഉച്ചമയക്കം കഴിഞ്ഞ് വള്ളത്തോൾ വന്നപ്പോൾ സ്വാമി കാര്യം അവതരിപ്പിച്ചു. പാലൂരിനെ അടിമുടി ഒന്നു നോക്കിയിട്ട് സ്വകാര്യമായി (ആംഗ്യഭാഷയിൽ) പറഞ്ഞുവത്രേ: “കുട്ടിക്കു കണ്ണു പോരാ. പൊയ്ക്കൊള്ളാൻ പറയൂ.” പിന്നീട് പാലൂർ ഒളപ്പമണ്ണയിൽ പോയി പട്ടിക്കാംതൊടിയുടെ ശിഷ്യനായി എങ്കിലും വേഷത്തിൽ ഉറച്ചില്ല. കഥകളി വിട്ട് കാർഡ്രൈവറായി, കവിയായി.

Continue reading ക്രാന്തദർശി

പാടഭേദം

പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം.

Continue reading പാടഭേദം

ശങ്കുണ്ണിമാഷ്

ഹൈസ്കൂൾകാലം മുതൽ എടപ്പാളിലും പൊന്നാനിയിലും പരിസരങ്ങളിലും നടക്കാറുള്ള സാഹിത്യസദസ്സുകളിൽ പങ്കെടുക്കുന്നത് വലിയ ആവേശമായിരുന്നു. അവിടങ്ങളിലെല്ലാം സ്ഥിരമായി വേദിയിൽ കാണാറുള്ള ദേശത്തെ കവികളിൽ പ്രധാനികളായിരുന്നു പി.എം.പള്ളിപ്പാടു മാഷും വട്ടംകുളം ശങ്കുണ്ണിമാഷും. പള്ളിപ്പാട് മാഷ് നേരത്തേ പോയി. ഇപ്പോൾ ശങ്കുണ്ണിമാഷും.

Continue reading ശങ്കുണ്ണിമാഷ്

ആലുവാപ്പുഴ

ഏഴുപതിറ്റാണ്ടു മുമ്പ് കുറ്റിപ്പുറം പാലത്തിന്മേൽ നിന്ന് ഇടശ്ശേരി പേരാറിനെ നോക്കിയതുപോലുള്ള ഒരു നോട്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആലുവാപ്പുഴ’യിൽ ഉണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

Continue reading ആലുവാപ്പുഴ