1
സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.
നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;
നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു.
ഇന്ദ്രിയങ്ങളെ ശാന്തമാക്കി,
എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ള
അവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായി
ഞാൻ കാത്തിരിക്കുന്നു.
കഷ്ടതകൾക്ക് ഒരതിരു വേണം.
നീ എന്റെ വീടിനു പകരമാകണം.
എന്റെ പലായനങ്ങളുടെ അന്ത്യമാകണം.
എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെ
എനിക്കു നിന്റെ ചിറകേറി പോകണം,
പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്.
