ഹുസാം മാറൂഫ് കവിതകൾ

1
സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.
നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;
നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു.

ഇന്ദ്രിയങ്ങളെ ശാന്തമാക്കി,
എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ള
അവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായി
ഞാൻ കാത്തിരിക്കുന്നു.

കഷ്ടതകൾക്ക് ഒരതിരു വേണം.
നീ എന്റെ വീടിനു പകരമാകണം.
എന്റെ പലായനങ്ങളുടെ അന്ത്യമാകണം.
എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെ
എനിക്കു നിന്റെ ചിറകേറി പോകണം,
പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്.

Continue reading ഹുസാം മാറൂഫ് കവിതകൾ

മദർ മേരി

മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ (19/10/2025) വന്ന ‘ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച്’ എഴുതിയ കുറിപ്പ്:

ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രം, ആത്മകഥ, നോവൽ എന്നിങ്ങനെ കള്ളിതിരിക്കാൻ കഴിയാത്തവിധം എഴുത്തുരൂപങ്ങളുടെ അപൂർവ്വ സങ്കലനമായ അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മീ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ വായിച്ചുതീർത്തത്. ഒറ്റയിരിപ്പിൽ അല്ലെങ്കിലും മുഴുനീളം രസിച്ചുവായിച്ചു. മനോഹരമായ ഭാഷ. തീക്ഷ്ണമായ അനുഭവങ്ങളുടെ നാടകീയമായ അവതരണം.

Continue reading മദർ മേരി

പാടഭേദം

പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം.

Continue reading പാടഭേദം

ശങ്കുണ്ണിമാഷ്

ഹൈസ്കൂൾകാലം മുതൽ എടപ്പാളിലും പൊന്നാനിയിലും പരിസരങ്ങളിലും നടക്കാറുള്ള സാഹിത്യസദസ്സുകളിൽ പങ്കെടുക്കുന്നത് വലിയ ആവേശമായിരുന്നു. അവിടങ്ങളിലെല്ലാം സ്ഥിരമായി വേദിയിൽ കാണാറുള്ള ദേശത്തെ കവികളിൽ പ്രധാനികളായിരുന്നു പി.എം.പള്ളിപ്പാടു മാഷും വട്ടംകുളം ശങ്കുണ്ണിമാഷും. പള്ളിപ്പാട് മാഷ് നേരത്തേ പോയി. ഇപ്പോൾ ശങ്കുണ്ണിമാഷും.

Continue reading ശങ്കുണ്ണിമാഷ്

ആലുവാപ്പുഴ

ഏഴുപതിറ്റാണ്ടു മുമ്പ് കുറ്റിപ്പുറം പാലത്തിന്മേൽ നിന്ന് ഇടശ്ശേരി പേരാറിനെ നോക്കിയതുപോലുള്ള ഒരു നോട്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആലുവാപ്പുഴ’യിൽ ഉണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

Continue reading ആലുവാപ്പുഴ