ജലമുദ്ര

“ചീറിയലറും അലയാഴിയാം വാക്യത്തിന്നു
കീഴ് വരയിട്ടപോലാം കനോലിക്കനാൽ”


ഭൂമിയുടെ അറ്റത്തേക്ക് എന്ന കവിതയിൽ പൊന്നാനിപ്പുഴയിൽനിന്ന് വെളിയങ്കോട്ടഴിയിലേക്കു പോകുന്ന കനോലിക്കനാലിനെ ഇടശ്ശേരി വർണ്ണിച്ചത് ഇങ്ങനെയാണ്. അലറുന്ന അലയാഴി എന്ന വാക്യത്തിന് ഇട്ട അടിവരയത്രേ കനാൽ! പ്രകൃതിയെഴുതിയ മഹാവാക്യത്തിന് മനുഷ്യനിട്ട അടിവര!

Continue reading ജലമുദ്ര

ചിരിയും നിർഝരിയും

“അവന്റെ ചിരി ഉത്തുംഗ
ഗിരിയിൽനിന്നു നിർഝരി”

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു വൈകുന്നേരം കോഴിക്കോട് ടൗൺഹാളിന്റെ മുന്നിൽവെച്ചാണ് വി.കെ.എൻ എന്ന അതികായനെ ഞാൻ നേരിൽ കാണുന്നത്. കെ.പി.രാമനുണ്ണിയുടെ പുസ്തകപ്രകാശനമായിരുന്നു. ചടങ്ങുകഴിഞ്ഞ്, തന്നെ കൊണ്ടുപോകാനുള്ള വണ്ടി വരുന്നതും കാത്ത് മുറ്റത്തിറങ്ങി നിൽക്കുകയാണ് അദ്ദേഹം. അന്നേരം രാമനുണ്ണി പരിചയപ്പെടുത്താൻ വിളിച്ചപ്പോൾ അടുത്തുചെന്നു.

Continue reading ചിരിയും നിർഝരിയും

മണൽപ്പാവ

“ഇല്ല എന്നു നിഷേധിച്ച് ഉള്ളതിനെ ഇല്ലാതാക്കുകയും ഉണ്ട് എന്നാവർത്തിച്ച് ഇല്ലാത്തതിനെ ഉണ്മയാക്കുകയും ചെയ്യുന്ന ഒരിടത്ത് ഉണ്മയെന്ത്, ഇല്ലായ്മയെന്ത്!”
മണൽപ്പാവ / മനോജ് കുറൂർ.

ഉറകളിൽനിന്ന് പല കൈവഴികളായി വന്ന്, തുറയിലൊടുങ്ങുന്ന നദിവഴിയാണ് മനോജിന്റെ കഥാഖ്യാനം. ഹിപ്പികളുടെ അരാജകജീവിതം, പാശ്ചാത്യ സംഗീതം, നക്സൽ തീവ്രവാദം, ഡ്രഗ് മാഫിയ, വർഗ്ഗീയലഹളകൾ, ഇവയുടെയെല്ലാം രാജ്യാന്തരബന്ധങ്ങൾ – ഇങ്ങനെ പല കൈവഴികളിലൂടെ സഞ്ചരിച്ച് സമകാലകൊച്ചിയിൽ കലാശിക്കുന്നു മണൽപ്പാവ.

Continue reading മണൽപ്പാവ

നനവുള്ള മിന്നൽ

നനവുള്ള മിന്നൽ വായിക്കുമ്പോൾ രാമൻ കൈയ്യകലത്തിൽ മുന്നിൽ നിൽക്കുന്നതുപോലെ. അയാളുടെ ശബ്ദം കേൾക്കുന്നതുപോലെ. ശ്വാസോച്ഛ്വാസം വരികളെ വിഭജിക്കുന്നതുപോലെ. ഉച്ചരിക്കപ്പെടുന്ന വാക്കിലാണ്, അച്ചടിക്കപ്പെട്ട വാക്കിലേക്കാൾ കവിത എന്ന് രാമനെ ഒരിക്കലെങ്കിലും കേട്ടവർക്ക് തോന്നിയിട്ടുണ്ടാവും.

Continue reading നനവുള്ള മിന്നൽ