ഹുസാം മാറൂഫ് കവിതകൾ

1
സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.
നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;
നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു.

ഇന്ദ്രിയങ്ങളെ ശാന്തമാക്കി,
എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ള
അവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായി
ഞാൻ കാത്തിരിക്കുന്നു.

കഷ്ടതകൾക്ക് ഒരതിരു വേണം.
നീ എന്റെ വീടിനു പകരമാകണം.
എന്റെ പലായനങ്ങളുടെ അന്ത്യമാകണം.
എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെ
എനിക്കു നിന്റെ ചിറകേറി പോകണം,
പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്.

Continue reading ഹുസാം മാറൂഫ് കവിതകൾ

മദർ മേരി

മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ (19/10/2025) വന്ന ‘ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച്’ എഴുതിയ കുറിപ്പ്:

ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രം, ആത്മകഥ, നോവൽ എന്നിങ്ങനെ കള്ളിതിരിക്കാൻ കഴിയാത്തവിധം എഴുത്തുരൂപങ്ങളുടെ അപൂർവ്വ സങ്കലനമായ അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മീ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ വായിച്ചുതീർത്തത്. ഒറ്റയിരിപ്പിൽ അല്ലെങ്കിലും മുഴുനീളം രസിച്ചുവായിച്ചു. മനോഹരമായ ഭാഷ. തീക്ഷ്ണമായ അനുഭവങ്ങളുടെ നാടകീയമായ അവതരണം.

Continue reading മദർ മേരി

ഊണി

കൈയ്യിൽ തടഞ്ഞത് എം.പി.നാരായണപിള്ളയുടെ പുസ്തകമാണ്. പകുത്തുകിട്ടിയ താളിൽ ഊണി എന്ന കഥ. ആ ശീർഷകത്തിന് മുൻപു കേൾക്കാത്ത കൗതുകം തോന്നി. കഥയിലെ നായകൻ ഒരു ഊണിയാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ സദ്യയുണ്ടെന്ന് കേട്ടറിഞ്ഞ് ക്ഷണിക്കാതെ ഉണ്ണാനെത്തുന്ന നിസ്വനും അനാഥനുമായ ആളാണ് ഊണി. ചിലയിടങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള ഊട്ടിനു നിയോഗിക്കുന്ന ആളെയും ഊണി എന്നു പറയാറുണ്ടത്രേ. നാരായണപിള്ളയുടെ കഥയിലെ നായകൻ ആദ്യവിഭാഗത്തിൽ പെട്ടയാളാണ്.

Continue reading ഊണി

ക്രാന്തദർശി

കവി പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയിൽ അദ്ദേഹം കുട്ടിക്കാലത്ത് കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ പോയ സംഭവം വിവരിക്കുന്നുണ്ട്. വേഷം പഠിക്കാനായിരുന്നു മോഹം. മൂത്തമന പട്ടേരിയുടെ ശുപാർശക്കത്തുമായി വെങ്കിച്ചസ്വാമിയെ ചെന്നു കണ്ടു. അദ്ദേഹം കുട്ടിപ്പാലൂരിനെയും കൊണ്ട് മഹാകവി വള്ളത്തോളിന്റെ ഭവനത്തിലെത്തി. ഉച്ചമയക്കം കഴിഞ്ഞ് വള്ളത്തോൾ വന്നപ്പോൾ സ്വാമി കാര്യം അവതരിപ്പിച്ചു. പാലൂരിനെ അടിമുടി ഒന്നു നോക്കിയിട്ട് സ്വകാര്യമായി (ആംഗ്യഭാഷയിൽ) പറഞ്ഞുവത്രേ: “കുട്ടിക്കു കണ്ണു പോരാ. പൊയ്ക്കൊള്ളാൻ പറയൂ.” പിന്നീട് പാലൂർ ഒളപ്പമണ്ണയിൽ പോയി പട്ടിക്കാംതൊടിയുടെ ശിഷ്യനായി എങ്കിലും വേഷത്തിൽ ഉറച്ചില്ല. കഥകളി വിട്ട് കാർഡ്രൈവറായി, കവിയായി.

Continue reading ക്രാന്തദർശി

പാടഭേദം

പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം.

Continue reading പാടഭേദം