ആലുവാപ്പുഴ

ഏഴുപതിറ്റാണ്ടു മുമ്പ് കുറ്റിപ്പുറം പാലത്തിന്മേൽ നിന്ന് ഇടശ്ശേരി പേരാറിനെ നോക്കിയതുപോലുള്ള ഒരു നോട്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആലുവാപ്പുഴ’യിൽ ഉണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

Continue reading ആലുവാപ്പുഴ

ചിത്രൻനമ്പൂതിരിപ്പാട്

പലതവണ ഹിമാലയാരോഹണം ചെയ്ത, നൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച, പി. ചിത്രൻ നമ്പൂതിരിപ്പാടിനെക്കുറിച്ച് ഒരിംഗ്ലീഷ് പത്രത്തിൽ വന്ന ലേഖനത്തിന്റെ ശീർഷകം Old man and the Mountain എന്നായിരുന്നു. എന്തൊരൗചിത്യം! Old man and the Sea യിലെ സാന്തിയാഗോ സമുദ്രത്തിലേക്കെന്നപോലെ അദ്ദേഹം പർവ്വതങ്ങളിലേക്കു സാഹസികയാത്ര ചെയ്തു. സാന്തിയാഗോവിനെപ്പോലെ വെറുംകൈയോടെ തിരിച്ചുവന്നു, എന്നാൽ അതിജീവനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൃതസഞ്ജീവനി ആത്മാവിൽ നിറച്ചുകൊണ്ട്. പിടിച്ച മീനല്ല, അതിനായുള്ള സമരവും ത്യാഗവുമാണ് സാന്തിയാഗോവിന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയത്. അതുപോലെ കയറിയ ഉയരങ്ങളല്ല, അവിടെനിന്ന് താൻ ഉൾക്കൊണ്ട വിശുദ്ധിയും തിരിച്ചറിഞ്ഞ താഴ്മയുടെ ദർശനവുമാണ് ചിത്രൻനമ്പൂതിരിപ്പാടിന്റെ മഹത്വം.

Continue reading ചിത്രൻനമ്പൂതിരിപ്പാട്

നീലജലാശയത്തിൽ

അനന്തത, വിജനത, ഏകാന്തത, വിദൂരത എന്നിവ ഏടറിവു മാത്രമായി. അത്രയ്ക്കു ജനസാന്ദ്രവും വസ്തുനിബിഡവുമാണ് ചുറ്റുപാട്. യാത്രക്കാരെ കുത്തിനിറച്ച വാഹനങ്ങൾ. പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാനാവാത്ത ഫുട്പാത്തുകൾ. ആകാശത്തെ ചെറുകഷണങ്ങളാക്കി വെട്ടിമുറിച്ചു കാട്ടുന്ന കെട്ടിടങ്ങളും ഫ്ലെക്സ് ബോഡുകളും.

Continue reading നീലജലാശയത്തിൽ

ദ വളണ്ടിയർ

ഗാസയിലെ സഹായവിതരണകേന്ദ്രത്തിലേക്ക് ഭക്ഷണത്തിനു കൈനീട്ടി എത്തിയവർക്കുനേരേ നിറയൊഴിച്ച വാർത്ത കേട്ട് മരവിച്ചിരിക്കുമ്പോഴാണ് വെങ്ങാട് സ്കൂളിൽ ‘ദ വളണ്ടിയർ’ എന്ന സ്മൃതിശില്പം പ്രകാശനം ചെയ്യപ്പെടുന്നത്.

Continue reading ദ വളണ്ടിയർ

പട്ടുനൂൽപ്പുഴു

പട്ടുനൂൽപ്പുഴു വായിക്കുമ്പോൾ ഇരുട്ടുമുറിയിൽ ഇരുന്ന് കിളിവാതിൽപ്പഴുതിലൂടെ പുറംലോകം നിരീക്ഷിക്കുന്ന ഒരാളാവുന്നു വായനക്കാരി/ൻ. സാംസ എന്ന പതിമൂന്നുകാരൻ നമ്മളിരിക്കുന്ന ഇരുട്ടുമുറിയും അവന്റെ കണ്ണുകൾ നമ്മുടെ കിളിവാതിലും ആകുന്നു. ആളുകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ഇടയിൽ സ്വയം അദൃശ്യനാവുന്ന സാംസയുടെ തിരസ്കരിണിയിൽ നമ്മളും അപ്രത്യക്ഷരാവുന്നു.

Continue reading പട്ടുനൂൽപ്പുഴു