ഏകാന്തതയുടെ നൂറു വർഷങ്ങളിൽ താൻ ആദ്യമായി കണ്ട തീവണ്ടിയെ ഉർസുല വിശേഷിപ്പിച്ചത്, An enormous kitchen dragging a village behind it – വലിയൊരു ഗ്രാമത്തേയും വലിച്ചുകൊണ്ടോടുന്ന അടുക്കള – എന്നാണ്. തീവണ്ടി പ്രമേയമായി അരുൺലാൽ സംവിധാനം ചെയ്തവതരിപ്പിച്ച ‘കുഹൂ’ നാടകാനുഭവത്തെ ഇതുപോലെ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ ‘ചരിത്രം നിറച്ച തകരപ്പെട്ടികൾ കൊണ്ടുള്ള വൃന്ദവാദ്യം’ എന്നു പറയാം.
Continue reading കൂഹൂകുഞ്ഞുണ്ണി
മനുഷ്യർക്ക് ഓർമ്മകൾ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് സംസ്കാരം നിലനിൽക്കുന്നത്. മറവി മഹാമാരി പോലെ പടർന്നുപിടിക്കുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ബ്രെയിൻ റോട്ട് എന്നതാണ് പോയവർഷത്തെ ഓക്സ്ഫോർഡ് വേഡ് ഓഫ് ദ ഇയർ. ഏകാഗ്രതയും ശ്രദ്ധയും ഇല്ലാതാവുക. Attention span കുറയുക. അസഹിഷ്ണുത വർദ്ധിക്കുക. ഒടുക്കത്തിലെത്തുമ്പോഴേക്കും തുടക്കം മറന്നുപോവുക. ഇതൊക്കെയത്രേ ബ്രെയിൻ റോട്ടിന്റെ ലക്ഷണം.
ഓർമ്മശക്തി നിലനിർത്താൻ പണ്ട് കവിതകൾ കാണാതെ പഠിക്കാൻ പറയുമായിരുന്നു. അർത്ഥം അറിഞ്ഞിട്ടല്ലെങ്കിലും. ഇന്നു കവിത കാണാപ്പാഠമില്ല. കണ്ട പാഠവുമില്ല. മെമ്മറി കാർഡും ക്ലൗഡ് സ്റ്റോറേജും ആണ് ഇന്ന് ഓർമ്മകളെ പകരം വെക്കുന്നത്. നാളത്തെ ഡിജിറ്റൽ തലമുറയ്ക്ക് പിറവിയിൽത്തന്നെ ഇൻബിൽറ്റ് ആയ മെമ്മറി സ്ലോട്ട് ഉണ്ടായേക്കാം; കർണ്ണന് കവചകുണ്ഡലങ്ങൾ പോലെ!
The room next door
“People should be aware, once and for all, of the state of the fucking planet they are living on. You are living with a dying woman in a world also in its death throes.”
“Do you really think the situation is that desperate?”
Continue reading The room next doorകഥയും പാട്ടും
കഥയെക്കുറിച്ച് ഒരു കഥ പറയാം. അതെന്തു കഥ എന്നല്ലേ? അതൊരു നാടോടിക്കഥയാണ്. കഥയാണ് ഈ കഥയിലെ ഒരു കഥാപാത്രം. മറ്റൊരു കഥാപാത്രം ആരാണെന്നോ? അതൊരു പാട്ട് ആണ്. കഥയുടെയും പാട്ടിന്റേയും കഥയാണ് പറയാൻ പോകുന്നത്.
Continue reading കഥയും പാട്ടുംപാത്രം പകർന്ന കഥകൾ
എഴുത്തുകാരൻ എന്നല്ല ചരിത്രകാരൻ എന്നാണ് ബഷീർ തമാശയായി സ്വയം വിശേഷിപ്പിച്ചിരുന്നത്. കഥകൾ എഴുതുകയല്ല, ഉണ്ടായ സംഭവങ്ങൾ പറയുന്നതുപോലെ എഴുതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തകഴിയും ദേവും വർക്കിയുമെല്ലാം അടങ്ങുന്ന അക്കാലത്തെ പുരോഗമന സാഹിത്യത്തിന്റെ പൊതുസ്വഭാവമായിരുന്നു അത്. അന്നത്തെ നമ്മുടെ കഥാസാഹിത്യം അനുദിനം പരിവർത്തനവിധേയമായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രവും ആയിരുന്നു. എഴുത്തിൽ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമുണ്ടെങ്കിൽ എഴുത്തുകാർ ചരിത്രകാരന്മാർ കൂടിയാണ്.
Continue reading പാത്രം പകർന്ന കഥകൾ